Wednesday, December 22, 2010

മരണം രംഗബോധമില്ലാത്ത കോമാളി അല്ല

 ഞായറാഴ്ച വൈകുന്നേരം 7 .30 ആയിക്കാണും. കാന്റീനില്‍ നിന്ന് ചായ കുടിച്ച ശേഷം  ആത്മാവിനു ഒരു പുക കൊടുക്കാന്‍ പുറത്തേക്ക് ഇറങ്ങിയതായിരുന്നു ഞാന്‍ . അപ്പോഴാണ് മൃദുലയുടെ ഫോണ്‍ . രഞ്ജിത് സാറിനു ആക്സിടെന്റ്റ്  പറ്റി എന്ന് ആരോ വിളിച്ചു പറഞ്ഞുവത്രേ ... ഉടന്‍ വീട്ടില്‍  വിവരം അറിയിക്കണം. 
പെട്ടെന്നൊരു പേടി തോന്നിയെകിലും  എനിക്കുറപ്പായിരുന്നു ഒന്നും സംഭവിക്കില്ല എന്ന്. ഉടന്‍ തന്നെ ഞാന്‍ സാറിന്റെ ഫോണിലേക്ക് വിളിച്ചു.. അങ്ങേത്തലക്കല്‍ നിന്ന് ഹലോ നാദം .... ആശ്വാസം തോന്നി... ഒന്നും സംഭവിച്ചിട്ടില്ല. 
പക്ഷെ എല്ലാ പ്രതീക്ഷകളെയും തെറ്റിക്കുന്നതായിരുന്നു അടുത്ത നിമിഷങ്ങള്‍ 
" നിങ്ങള്‍ ആരാണ് ? ഈ നമ്പറില്‍ ഉള്ള ആളെ  നിങ്ങള്ക്ക് പരിചയമുണ്ടോ?  ഇവിടെ മെഡിക്കല്‍ കോളേജില്‍ കാസുഅളിടിയില്‍ ക്രിടിക്കല്‍ സ്റ്റേജില്‍ ആണ് ഇയാള്‍ ..."
പിന്നീട് ആ ഫോണ്‍ ശബ്ദിച്ചില്ല . 
ഉടന്‍ ജെപി സാറെ വിളിച്ചു. ദിവ്യ ചേച്ചിയുടെ( രഞ്ജിത് സാറിന്റെ ഭാര്യ )  നമ്പറില്‍ വിളിച്ചു . അപകട വിവരം പറഞ്ഞു.
മെഡിക്കല്‍ കോളേജിലെ റിപ്പോര്‍ട്ടര്‍ അബ്ദുറഹ്മാന്‍ മാഷേ വിളിച്ചു വിവരങ്ങള്‍ തിരക്കി... അര മണിക്കൂര്‍ കഴിഞ്ഞു കാണും... അബ്ദുറഹ്മാന്‍ മാഷിന്റെ ഫോണ്‍ ... "എല്ലാം കഴിഞ്ഞിരിക്കുന്നു."
എനിക്ക് എന്നോടും എന്റെ ജോലിയോടും പുച്ഛം തോന്നിയ നിമിഷങ്ങള്‍ ആയിരുന്നു അത്. വിവരം അറിഞ്ഞ ഉടന്‍ തന്നെ അങ്ങോട്ട്‌ ഓടി എത്തേണ്ട ആള്‍ ഞാന്‍ തന്നെ ആയിരുന്നില്ലേ... എന്നിട്ട് ആര്‍ക്കും വേണ്ടാത്ത ജോലിയുടെ പേരില്‍  ഞാന്‍ നഷ്ടപ്പെടുത്തിയത് എന്റെ ആത്മാവിനെ തന്നെ ആയിരുന്നില്ലേ?
പിന്നെ ഫോണ്‍ വിളികളുടെ  ബഹളങ്ങള്‍ .... അറിയുന്നവരും അറിയാത്തവരും ആയി നിരവധി പേര്‍ ... മറുപടി പറഞ്ഞു മടുത്തു....ഒന്ന് പൊട്ടിക്കരയാന്‍ പോലുമാകാതെ നീറിയ മണിക്കൂറുകള്‍...
പത്രത്തിന്റെ ചരമ പേജ്  ചെയ്യുംബോഴൊക്കെ ജനാന്‍ ഓര്‍ക്കാറുണ്ട്... എന്നെങ്കിലും എനിക്ക് പ്രിയപ്പെട്ട ഒരുവന്‍ ആല്ലെങ്കില്‍ ഒരുവള്‍ ഒരു വാര്‍ത്ത ആയി എന്റെ  കമ്പ്യൂട്ടര്‍ ടെര്‍മിനലിന്  മുന്നില്‍ വരുമോ എന്ന്   ?
പക്ഷെ അത് രഞ്ജിത് സാര്‍ ആകുമെന്ന് ഒരിക്കല്‍ പോലും പ്രതീക്ഷിച്ചിട്ടില്ല. അത് സംഭവിച്ചു.  രാത്രി വൈകിയും എന്റെ പേജ് മാത്രം തയാറാകാതെ കാത്തു കിടന്നു. കോഴിക്കോടുനിന്നു വരേണ്ട എന്റെ പ്രിയപ്പെട്ട രഞ്ജിത് സാറിന്റെ ചരമ വാര്‍ത്തക്ക്  വേണ്ടി .
............................
മരണം രംഗബോധമില്ലാത്ത കോമാളി ആണെന്ന് പറഞ്ഞത്  ഷേക്ക്‌ സ്പീര്‍ ആണല്ലേ...? അയാള്‍ക്കെന്തറിയാം?
അടുത്ത നിമിഷത്തെ കുറിച്ചും, അടുത്ത ദിവസത്തെ കുറിച്ചും ആലോചിച്ചു മുന്നോട്ടുപോകുന്ന ഓരോ നിമിഷവും നമ്മെ കാത്തിരിക്കുന്നത് മരണം മാത്രമാണ് . പലപ്പോഴും നാം അത് മറന്നു പോകും. അപ്പോള്‍ ക്ഷണിക്കപ്പെടാത്ത ക്രൂരനായ ഒരു പ്രവാചകനെ പോലെ മരണം നമ്മുടെ മുന്നിലെത്തും . ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ....
അങ്ങനെ ആണ്  എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകനും സുഹൃത്തുമായ രഞ്ജിത് സര്‍ മരിക്കുന്നത്. 
വിധിയില്‍ വിശ്വസിക്കാത്ത ഒരാള്‍ ... അയാള്‍ ഒരിക്കലും സ്വന്തം പരാജയങ്ങള്‍ക്കു മറ്റുള്ളവരെ കുറ്റപ്പെടുത്തിയില്ല... വിധിയെ പഴിച്ചില്ല... എല്ലാം ഒരു ചെറിയ പുഞ്ചിരിയോടെ നേരിട്ടു.
വലതു കൈ ചെയ്യുന്നത് ഇടതു കൈ അറിയരുതെന്ന് അയാള്‍ക്ക്‌ നിര്‍ബന്ധമുണ്ടായിരുന്നു . സാമൂഹ്യ പ്രവര്‍ത്തനം പരസ്യ പ്രവര്‍ത്തനമല്ല എന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ നിര്‍മമമായ ആ പ്രവര്‍ത്തനങ്ങള്‍ എത്ര പേര്‍ അറിഞ്ഞിട്ടുണ്ടാകും ?
.........................

No comments:

Post a Comment